കത്തുകള്‍

"മനുഷ്യരുടെ മതവും വേഷവും വ്യത്യസ്ത്മാണെങ്കിലും മനുഷ്യര്‍ ഒരുജാതിയായത്കൊണ്ട്‌ പരസ്പരം വിവാഹവും പന്തിഭോജനവും ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്ന്‌ എത്രയോ കാലം മുമ്പ്‌ ശ്രീനാരായണഗുരു പറഞ്ഞതാണ്‌. പക്ഷേ ജീര്‍ണിച്ച വിശ്വാസങ്ങളും അനാചാരങ്ങളും വര്‍ധിച്ച രീതിയില്‍ തിരിച്ചുവന്നിരിക്കുന്നു. ജാതിരഹിതവും മതേതരവുമായ ഒരു സമൂഹത്തില്‍ മാത്രമേ ജനാധിപത്യത്തിന്‌ അതിണ്റ്റെ യഥാര്‍ഥ അര്‍ഥത്തില്‍ വളര്‍ന്നു വികസിക്കാനാവു . ഡി വൈ എഫ്‌ ഐ ഈ സത്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി നടത്തുന്ന യൂത്ത്‌ മാര്‍ച്ച്‌ കേരളത്തിണ്റ്റെ ചരിത്രപരമായ ആവശ്യമാണ്‌."

വൈശാഖന്‍



"'ജാതി രഹിത സമൂഹം, മതനിരപേക്ഷ കേരളം' എന്ന ആശയമുയര്‍ത്തി ഡി വൈ എഫ്‌ ഐ നടത്തുന്ന യൂത്ത്‌ മാര്‍ച്ചിന്‌ അഭിവാദ്യങ്ങള്‍. മതത്തിനും ജാതിക്കും അതീതമായി മാനവസൌഹാര്‍ദ്ദം വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ച്‌ വിജയിച്ച ഒരു പൂര്‍വ്വകാലം നമുക്കുണ്ട്‌. നവോത്ഥാന ഘട്ടത്തിണ്റ്റെ പരിണതിയായ ആ മൈത്രീ ഭാവത്തിന്‌ ഇന്നു മങ്ങലേല്‍ക്കുന്നുണ്ടോ എന്നു സംശയിക്കണം. ജൈവസംഋദ്ധി കൊണ്ടും സുഹൃദ്മനസ്സുകൊണ്ടും സമ്പന്നമായ കേരളമാണ്‌ ലോകത്തിനു മുന്നില്‍ മാതൃകാസ്ഥാനമായത്‌. കേരളത്തിണ്റ്റെ ആവാസവ്യവസ്ഥ എല്ലാ ജീവജാലങ്ങള്‍ക്കും സമ്പന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ്‌. പുതുതലമുറയ്ക്കായി ഞങ്ങള്‍ കാത്തു സംരക്ഷിച്ച്‌ നല്‍കേണ്ടതുമാണത്‌. അത്‌ നഷ്ട്ടപ്പെടുമ്പോള്‍ തടയാനും പുനര്‍ നിര്‍മ്മിക്കാനും യുവാക്കള്‍ മുന്നോട്ട്‌ വരുന്നത്‌ കാണുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു. ഡി വൈ എഫ്‌ ഐ യുടെ ഇത്തരം ക്രീയാത്മകവും സര്‍ഗ്ഗപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍വ്വ പിന്തുണയും ഭാവുകങ്ങളും നേരുന്നു."

ദേവകി നിലയങ്ങോട്‌
തൃശൂറ്‍



"കേരളത്തിലെ യുവാക്കള്‍ അതീവ ജാഗ്രതയോടെ ചില ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ട സന്ദര്‍ഭമാണിത്‌. നവോത്ഥാനത്തിണ്റ്റെ ഭാഗമായി നമ്മുടെ സമൂഹം ഒരു പരിധിവരെയെങ്കിലും ഉപേക്ഷിച്ച ജാതി ചിന്തകളും അന്ധവിശ്വാസങ്ങളും കൂടുതല്‍ ശക്തിയോടെ തിരിച്ച്‌ വരുന്ന കാലമാണിത്‌. സമൂഹത്തില്‍ സാഹിത്യത്തിനും മറ്റു കലകള്‍ക്കുമുള്ള പ്രസക്തിയും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. അരാഷ്ട്രീയവത്കരണത്തിണ്റ്റെ അപകടകരമായ ദു:സൂചനകള്‍ നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ ശ്ക്തിയായി മുന്നോട്ട്‌ വരുന്നുണ്ട്‌. കേരളീയ നവോത്ഥാനത്തിനും ഇടതുപക്ഷചിന്തയുടെ ഫലമായുണ്ടായ സാമൂഹിക രാഷ്ട്രീയ അവബോധത്തിനും കാര്യമായ പോറലുകള്‍ ഏല്‍പിക്കാന്‍ കച്ചവടമുതലാളിത്തതിണ്റ്റെ ആഘോഷങ്ങള്‍ക്ക്‌ കഴിയുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ വിസ്മരിച്ചുകൂടാ. ഈ അവസരത്തില്‍ കേരളത്തിലെ യുവാക്കള്‍ കൂടുതല്‍ ജാഗരൂകരായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡടലങ്ങളില്‍ ഇടപെടേണ്ടതുണ്ട്‌. അതുകൊണ്ട്‌ തന്നെ ഡി വൈ എഫ്‌ ഐ നടത്തുന്ന യൂത്ത്‌ മാര്‍ച്ചിനെ ഏറെ പ്രതീക്ഷയോടെയാണ്‌ നോക്കി കാണുന്നത്‌. യൂത്ത്‌ മാര്‍ച്ചിന്‌ എല്ലാ ആശംസകളും നേരുന്നു"

ടി ഡി രാമകൃഷ്ണന്‍



" യുവത്വമേ യുവത്വമേ യുവത്വമേ
മനുഷ്യശക്തിതന്‍ പ്രഭാതവായുവാണു നീ
അഴുക്കിലാണ്ട ഭൂമിയില്‍
സുഗന്ധവാഹിയാക നീ
വിയര്‍ത്ത ജീവിതങ്ങളില്‍
തണുത്ത തൂവലാക നീ
തിരുത്തലാണു യൌവനം
വിടര്‍ത്തലാണു യൌവനം
എതിര്‍പ്പുമാണുയര്‍പ്പുമാണു-
ണര്‍ച്ചയാണു യൌവനം
യുവത്വമേ യുവത്വമേ യുവത്വമേ
പ്രപഞ്ച ശക്തിതന്‍ യഥാറ്‍ത്ഥ ജീവവേഗമേ
ഇരുട്ടിലാണ്ട നന്‍മയില്‍ വെളിച്ചമായ്‌ പതിക്കുക
സഹോദരത്വമെന്ന സത്യ ഗീതകം മുഴക്കുക
സമത്വമെന്ന സ്വപ്നമുള്ളില്‍ അമ്പുപോല്‍ തൊടുക്കുക
മര്‍ദ്ദിതര്‍ക്കു ഉയര്‍ത്തെണീക്കുവാന്‍ കരം കൊടുക്കുക
യുവത്വമേ യുവത്വമേ യുവത്വമേ
ഭൂമിയെ പുതയ്ക്കുവാന്‍ നയിക്കുവാന്‍ വിയര്‍ക്കുക "

റഫീക്ക്‌ അഹമ്മദ്‌



"ഡി വൈ എഫ്‌ ഐ യുടെ സമരജാഥ എല്ലാ പുതിയകാല കറുത്ത രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങള്‍ ക്കുമെതിരെയാകുന്നു. എക്കാലത്തും മനുഷ്യപക്ഷത്തിണ്റ്റെ സമരമുഖങ്ങള്‍ക്ക്‌ മുന്നില്‍ നിന്നിട്ടുള്ള സി. പി. എം. അതിണ്റ്റെ യുവജനസംഘടനയും ഏറെ പ്രതീക്ഷയാണ്‌ ഇന്നത്തെ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌. ഈ സമരജാഥയും ഏറെ പ്രതീക്ഷയും പ്രത്യാശയും കേരളത്തിലെ സാംസ്കാരിക ലോകത്തിനും ജനങ്ങള്‍ക്കും നല്‍കുന്നു. മണ്‍മറഞ്ഞ നമ്മുടെ മഹാത്യാഗികളായ മഹാന്‍മാര്‍ ചെയ്ത സമരമാര്‍ഗ്ഗങ്ങള്‍ ഡി വൈ എഫ്‌ ഐ യുടെ ഈ സമരജാഥയെ അനുസ്മരിപ്പിക്കുന്നു"
എല്ലാവിധ ആശംസകളും
സെബാസ്റ്റ്യന്‍
(കവി)



"നവോത്ഥാന കേരളം വീണ്ടും ഭ്രാന്താലയമാവുകയാണ്‌. ഇരുട്ടിണ്റ്റെ കോട്ടവാതിലുകള്‍ ജീവിതസമരം കൊണ്ട്‌ മുട്ടിതുറന്ന്‌ വെളിച്ചത്തിണ്റ്റെ ഒറ്റയടിപ്പാതകള്‍ തീര്‍ക്കാന്‍ കേരളത്തിലെ പൊരുതുന്ന യുവജനപ്രസ്ത്ഥാനം ഡി വൈ എഫ്‌ ഐ നടത്തുന്ന യൂത്ത്‌ മാര്‍ച്ചിന്‌ അഭിവാദ്യങ്ങള്‍. മാര്‍ച്ചിണ്റ്റെ സന്ദേശങ്ങള്‍ കേരള സമൂഹത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കട്ടെ."

ഏങ്ങണ്ടിയൂറ്‍ ചന്ദ്രശേഖരന്‍
(കവി)



1 അഭിപ്രായം: